ന്യൂഡെൽഹി: എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുള്ള പുതിയ ഇടപെടൽ സംബന്ധിച്ച് റിപ്പോർട് ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നു. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തിൽ കേന്ദ്രം എക്‌സൈസ് നികുതി വർധിപ്പിച്ചു.
അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ഇന്ത്യയിൽ ലഭിച്ചിരുന്നില്ല. ഇപ്പോൾ അന്താരാഷ്‌ട്ര വിപണിയിൽ വില ഉയരുകയാണ്. ഇതോടെ എക്‌സൈസ് നികുതിയും കൂടുന്നുണ്ട്. ഇതിന് തടയിടാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് നിർണായകമായ ചർച്ചകൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പൊതുമേഖലാ എണ്ണക്കമ്പനികൾ, വിവിധ സംസ്‌ഥാന സർക്കാരുകൾ എന്നിവരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഏതെല്ലാം സംസ്‌ഥാനങ്ങളുമായാണ് ചർച്ച നടത്തിയതെന്ന കാര്യം വ്യക്‌തമല്ല. എണ്ണ വില കുറക്കണമെങ്കിൽ കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും നികുതി വെട്ടിക്കുറക്കണമെന്ന് നേരത്തെ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.
Read Also: രണ്ടാംഘട്ട വാക്‌സിനേഷൻ; സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നൽകും