മോസ്‌കോ: യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വർണവിലയിലും കുത്തനെ ഉയർച്ച. ആഗോളതലത്തിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് രാവിലെയുള്ള കണക്കുകൾ പ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.
കേരളത്തിലും സ്വർണവിലയിൽ കാര്യമായ ഉയർച്ച ഉണ്ടായിട്ടുണ്ട്. ഇന്ന് മാത്രം പവന് 680 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,480 ആയി ഉയർന്നു. കൂടാതെ ഗ്രാമിന് നിലവിൽ 4,685 രൂപയായും സ്വർണവില ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില.
അതേസമയം തന്നെ യുദ്ധഭീഷണി തുടരുന്നതിനാൽ ആഗോള തലത്തിൽ അസംസ്‌കൃത എണ്ണയുടെ വിലയും കുതിച്ചുയർന്നു. ഒരു ബാരൽ അസംസ്‌കൃത എണ്ണയുടെ വില നിലവിൽ 100 ഡോളർ കടന്നിരിക്കുകയാണ്. കഴിഞ്ഞ 8 വർഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണയുടെ വില 100 ഡോളർ കടക്കുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ കാര്യമായ വർധനവ് ഉണ്ടാകും.
Read also: വ്യോമാതിർത്തി അടച്ചു; യുക്രൈനിൽ നിന്നും യാത്രക്കാരില്ലാതെ എയർ ഇന്ത്യ മടങ്ങി