ന്യൂഡെൽഹി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി യുക്രൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം യാത്രക്കാരില്ലാതെ മടങ്ങുന്നു. യുക്രൈൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണ് ഇപ്പോൾ മടക്കം. റഷ്യൻ സൈനിക നീക്കങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ യുക്രൈൻ വ്യോമാതിർത്തികൾ അടച്ചത്.
റഷ്യ-യുക്രൈൻ സംഘർഷം നിലനിൽക്കുന്നതിനാൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി യുക്രൈനിലെ കീവിലേക്ക് പുറപ്പെട്ട എഐ 1947 വിമാനമാണ് ഇപ്പോൾ തിരികെ ഡെൽഹിയിലേക്ക് മടങ്ങിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഈ ആഴ്‌ച മൂന്ന് പ്രത്യേക വിമാനങ്ങള്‍ എയര്‍ലൈന്‍ ഷെഡ്യൂള്‍ ചെയ്‌തിരുന്നു. അതേസമയം ഇന്ന് 7.45ഓടെ 182 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുക്രൈന്‍ ഇന്റര്‍നാഷണന്‍ എയര്‍ലൈന്‍സ് കീവിൽ നിന്നും ഡെല്‍ഹിയില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ ഉൾപ്പടെയുള്ള യാത്രക്കാരാണ് ഡെല്‍ഹിയിലെത്തിയത്.
അതേസമയം യുക്രൈനിൽ റഷ്യ സൈനിക നീക്കങ്ങൾ ആരംഭിക്കുന്നതായി റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ നിർദ്ദേശം നൽകി കഴിഞ്ഞു. ഇതിന് ശേഷം യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടാകുകയും ചെയ്‌തു. എന്നാൽ ഈ സാഹചര്യം കണക്കിലെടുത്ത് യുക്രൈനിൽ നിലവിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കിഴക്കന്‍ വിഘടനവാദ മേഖലകള്‍ ഒഴികെ യുക്രൈന്റെ എല്ലാ ഭാഗങ്ങളിലും അടിയന്തരാവസ്‌ഥ ബാധകമാണ്. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശനമായ വാഹന പരിശോധനയും പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read also: രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; ആന്റണി ടിജിൻ പോലീസ് കസ്‌റ്റഡിയിൽ