മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 72 ലക്ഷം രൂപ വിലമതിക്കുന്ന 1,496 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ ഷാർജയിൽ നിന്ന് എത്തിയതായിരുന്നു. സംഭവത്തിൽ മുബഷീറിനെ ചോദ്യം ചെയ്‌ത് വരികയാണ്.
അതേസമയം, വിമാനത്താവളത്തിൽ നിന്ന് ഇന്നലെയും 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ഇന്നലെ പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കണ്ണാടിപ്പറമ്പ സ്വദേശി കെകെ താഹയിൽ നിന്നാണ് 611 ഗ്രാം സ്വർണം എയർ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടിയത്.
പേസ്‌റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം ശരീരത്തിനുളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്‌റ്റംസ് അസി. കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സിവി മാധവൻ, ഇൻസ്‌പെക്‌ടർമാരായ എൻ അശോക് കുമാർ, മനോജ് കുമാർ, സൂരജ് ഗുപ്‌ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
Most Read: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചു; കേന്ദ്രം