തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപ്പെട്ടവരുടെ ജോലി നഷ്‌ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്നും അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വേറെ പണി ഇല്ലാത്തത് കൊണ്ടാണ് ഷാഫി പറമ്പിലും, ശബരിനാഥനും സമരം ചെയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇന്ന് ഉച്ചയോടെയാണ് ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടി നിർത്തി വെക്കാൻ തീരുമാനമായത്. കരാർ ജീവനക്കാരെയും താൽക്കാലിക ജീവനക്കാരെയും സ്‌ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സർക്കാർ നിർത്തിവെച്ചിരിക്കുന്നത്. മൂന്നുമണിക്കൂർ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
Read also: സ്‌ഥിരപ്പെടുത്തൽ വിവാദം; സർക്കാർ തീരുമാനം പ്രതിഷേധത്തെ തുടർന്നെന്ന് ഉമ്മൻ ചാണ്ടി