സ്‌ഥിരപ്പെടുത്തൽ വിവാദം; സർക്കാർ തീരുമാനം പ്രതിഷേധത്തെ തുടർന്നെന്ന് ഉമ്മൻ ചാണ്ടി

By Trainee Reporter, Malabar News
oommen chandy
ഉമ്മന്‍ ചാണ്ടി
Ajwa Travels

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നടപടി നിർത്തിവെച്ച സർക്കാർ തീരുമാനം സ്വമനസാലെ അല്ലെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. സർക്കാരിന് എന്തും ചെയ്യാമെന്ന ധിക്കാരമായിരുന്നു. കേരളത്തിൽ അത് നടക്കില്ലെന്ന് മനസിലായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രതിഷേധത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെയാണ് സർക്കാർ തീരുമാനം മാറ്റിയതെന്നും പകരം റാങ്ക് ലിസ്‌റ്റ് ഇല്ലാതെയാണ് 131 പട്ടികകൾ റദ്ദാക്കിയതെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിന് എതിരെയും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടി സർക്കാർ നിർത്തിവെച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നടപടി വിവാദമായ സാഹചര്യത്തിലായിരുന്നു സർക്കാർ തീരുമാനം. മൂന്നുമണിക്കൂർ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇതുവരെ നടത്തിയ സ്‌ഥിരപ്പെടുത്തൽ നടപടികൾ റദ്ദാക്കില്ല. എന്നാൽ ഇന്നത്തെ യോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്‌ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സർക്കാർ തീരുമാനിച്ചു.

Read also: ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പകയാണ് തനിക്ക് എതിരായ കേസ്; പികെ ഫിറോസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE