മുംബൈ: ഗുജറാത്ത് കലാപത്തിലെ കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്ത് അഡിഷണൽ ജില്ലാ കോടതിയാണ് കൂട്ടക്കൊലക്കേസിലെ 22 പ്രതികളെയും വിമുക്‌തരാക്കിയത്. 2002ൽ ദിയോൾ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്‌ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതികൾ. എന്നാൽ, അതിൽ എട്ട് പേർ വിചാരണ കാലത്ത് മരിച്ചിരുന്നു. ബാക്കിയുള്ള 14 പേരെയാണ് കോടതി വിമുക്‌തരാക്കിയത്.
പ്രതികളെ പിടികൂടി 18 വർഷത്തിന് ശേഷമാണ് കോടതി വിധി വന്നത്. പ്രതികൾ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്നു. എന്നാൽ, പ്രതികളെ കോടതി വിമുക്‌തരാക്കിയതിന്റെ കാരണം വ്യക്‌തമല്ല. 2002 ഫെബ്രുവരി 28ന് ആണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.
2002 ഫെബ്രുവരി 27ന് അയോധ്യയിൽ നിന്ന് മടങ്ങിയ സബർമതി എക്‌സ്‌പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയിൽ വെച്ച് കത്തിച്ചിരുന്നു. അതിൽ 58 പേരാണ് കൊല്ലപ്പെട്ടത്. ഇത് സംസ്‌ഥാനത്തുടനീളം കലാപത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ കലാപങ്ങളിൽ ഒന്നായിരുന്നു ഇത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,044 പേർ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.
Most Read: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ താൽക്കാലിക ഡയറക്‌ടർ ചുമതല ഷിബു അബ്രഹാമിന്