ഗുജറാത്ത് കലാപം; കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു

2002ൽ ദിയോൾ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്‌ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതികൾ. എന്നാൽ, അതിൽ എട്ട് പേർ വിചാരണ കാലത്ത് മരിച്ചിരുന്നു. ബാക്കിയുള്ള 14 പേരെയാണ് കോടതി വിമുക്‌തരാക്കിയത്.

By Trainee Reporter, Malabar News
Nimisha Thambi murder case
Representational Image
Ajwa Travels

മുംബൈ: ഗുജറാത്ത് കലാപത്തിലെ കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്ത് അഡിഷണൽ ജില്ലാ കോടതിയാണ് കൂട്ടക്കൊലക്കേസിലെ 22 പ്രതികളെയും വിമുക്‌തരാക്കിയത്. 2002ൽ ദിയോൾ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്‌ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതികൾ. എന്നാൽ, അതിൽ എട്ട് പേർ വിചാരണ കാലത്ത് മരിച്ചിരുന്നു. ബാക്കിയുള്ള 14 പേരെയാണ് കോടതി വിമുക്‌തരാക്കിയത്.

പ്രതികളെ പിടികൂടി 18 വർഷത്തിന് ശേഷമാണ് കോടതി വിധി വന്നത്. പ്രതികൾ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്നു. എന്നാൽ, പ്രതികളെ കോടതി വിമുക്‌തരാക്കിയതിന്റെ കാരണം വ്യക്‌തമല്ല. 2002 ഫെബ്രുവരി 28ന് ആണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.

2002 ഫെബ്രുവരി 27ന് അയോധ്യയിൽ നിന്ന് മടങ്ങിയ സബർമതി എക്‌സ്‌പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയിൽ വെച്ച് കത്തിച്ചിരുന്നു. അതിൽ 58 പേരാണ് കൊല്ലപ്പെട്ടത്. ഇത് സംസ്‌ഥാനത്തുടനീളം കലാപത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ കലാപങ്ങളിൽ ഒന്നായിരുന്നു ഇത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,044 പേർ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.

Most Read: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ താൽക്കാലിക ഡയറക്‌ടർ ചുമതല ഷിബു അബ്രഹാമിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE