വയനാട്: ജില്ലയിൽ വേനൽമഴ ശക്‌തമായതോടെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2 മീറ്ററോളം വെള്ളം ഇത്തവണ ഡാമിൽ കൂടുതലുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 775.6 മീറ്ററാണ്.
കഴിഞ്ഞ മെയ് 19ന് 756.4 മീറ്റർ ആയിരുന്നു ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നത്. മഴ ശക്‌തമായതോടെ ഇത്തവണ 758.3 മീറ്റർ വെള്ളം ഡാമിലുണ്ട്. കൂടാതെ ഇത്തവണ വേനലിൽ ശുദ്ധജല ക്ഷാമം രൂക്ഷമായതിനെ തുടർന്നു ഡാമിൽ നിന്നു ദിവസങ്ങളോളം തുടർച്ചയായി വെള്ളം തുറന്നു വിട്ടിരുന്നു. ഒപ്പം തന്നെ നിലവിൽ കക്കയത്തേക്കും വെള്ളം നൽകി വരുന്നുണ്ട്.
സംഭരണ ശേഷി കവിഞ്ഞതിനെ തുടർന്ന് 2019ൽ ആയിരുന്നു ഷട്ടർ തുറന്നു വെള്ളം ഒഴുക്കിയത്. മികച്ച തോതിൽ മഴ ലഭിക്കുകയാണെങ്കിൽ ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലാണ് ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തുന്നത്.
Read also: തൃക്കാക്കര; രണ്ടാംഘട്ട പ്രചാരണം ശക്‌തമാക്കി മുന്നണികൾ