കരുവന്നൂർ തട്ടിപ്പ്; ആധാരം തിരികെ കിട്ടാൻ ഇഡിക്ക് അപേക്ഷ നൽകണം- ബാങ്കിനോട് ഹൈക്കോടതി

ആധാരം തിരികെ ലഭിക്കാൻ കരുവന്നൂർ ബാങ്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് അപേക്ഷ നൽകാനാണ് കോടതി നിർദ്ദേശം. അപേക്ഷയിൽ ഇഡി മൂന്നാഴ്‌ചക്കകം തീരുമാനം എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

By Trainee Reporter, Malabar News
High Court
Ajwa Travels

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർദ്ദേശവുമായി ഹൈക്കോടതി. ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ആധാരം തിരികെ ലഭിക്കാൻ കരുവന്നൂർ ബാങ്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് അപേക്ഷ നൽകാനാണ് കോടതി നിർദ്ദേശം. അപേക്ഷയിൽ ഇഡി മൂന്നാഴ്‌ചക്കകം തീരുമാനം എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വായ്‌പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ചു തൃശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹെക്കോടതിയിൽ ഹരജി നൽകിയത്. 50 സെന്റ് ഭൂമി പണയപ്പെടുത്തി എടുത്ത വായ്‌പ ഡിസംബർ 27ന് പൂർണമായി തിരിച്ചടച്ചിട്ടും ആധാരം ഇഡിയുടെ കസ്‌റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ഹരജി നൽകിയത്. അതിനിടെ, ബാങ്ക് അപേക്ഷ നൽകിയാൽ ആധാരം നൽകുന്നത് പരിഗണിക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, തട്ടിപ്പിനിരയായ മുഴുവൻ പേർക്കും പണവും ആധാരവും മടക്കി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. കൊള്ളയ്‌ക്ക് കുട പിടിക്കുന്നവരും വീതം വെച്ചവരെ സംരക്ഷിക്കുന്നവരുമായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരുവന്നൂർ തട്ടിപ്പും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന അനിൽ അക്കരയുടെ ആരോപണം അന്വേഷിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

Most Read| പ്രശ്‌ന പരിഹാരത്തിന് സ്വകാര്യ ചർച്ച ആവശ്യം; കനേഡിയൻ വിദേശകാര്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE