വാക്‌സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമെന്ന് കുവൈറ്റ്

By Staff Reporter, Malabar News
kuwait news
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി സിവില്‍ ഏവിയേഷന്‍ വിഭാഗം. മന്ത്രിസഭയുടെ തീരുമാനമാണ് കുവൈറ്റ് വിമാനത്താവളം അധികൃതര്‍ നടപ്പാക്കുന്നതെന്നും ഏതെങ്കിലും യാത്രക്കാരനെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനോ തടയാനോ ഉള്ള അധികാരം തങ്ങള്‍ക്ക് ഇല്ലെന്നും കുവൈറ്റ് ഡിജിസിഎ അറിയിച്ചു.

വാക്‌സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റെയ്നില്‍ ഇളവ് നല്‍കിയെന്ന തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാക്‌സിനെടുക്കാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റെയ്ൻ പൂര്‍ത്തീകരിക്കണമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്‌തമാക്കി.

ഇതിന് പുറമെ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ എടുത്ത കോവിഡ് പിസിആര്‍ പരിശോധനാ ഫലവും ഹാജരാക്കണം. മാത്രവുമല്ല വിമാനത്താവളത്തില്‍ വെച്ച് ഇവരെ വീണ്ടും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും. 14 ദിവസത്തെ ക്വാറന്റെയ്നുള്ള ഹോട്ടല്‍ മുറി നേരത്തെ തന്നെ സ്‍പോണ്‍സര്‍ ബുക്ക് ചെയ്‌തിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

വിദേശത്ത് നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം വ്യക്‌തമാക്കി.

Most Read: കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE