കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി സിവില്‍ ഏവിയേഷന്‍ വിഭാഗം. മന്ത്രിസഭയുടെ തീരുമാനമാണ് കുവൈറ്റ് വിമാനത്താവളം അധികൃതര്‍ നടപ്പാക്കുന്നതെന്നും ഏതെങ്കിലും യാത്രക്കാരനെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനോ തടയാനോ ഉള്ള അധികാരം തങ്ങള്‍ക്ക് ഇല്ലെന്നും കുവൈറ്റ് ഡിജിസിഎ അറിയിച്ചു.
വാക്‌സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റെയ്നില്‍ ഇളവ് നല്‍കിയെന്ന തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാക്‌സിനെടുക്കാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റെയ്ൻ പൂര്‍ത്തീകരിക്കണമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്‌തമാക്കി.
ഇതിന് പുറമെ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ എടുത്ത കോവിഡ് പിസിആര്‍ പരിശോധനാ ഫലവും ഹാജരാക്കണം. മാത്രവുമല്ല വിമാനത്താവളത്തില്‍ വെച്ച് ഇവരെ വീണ്ടും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും. 14 ദിവസത്തെ ക്വാറന്റെയ്നുള്ള ഹോട്ടല്‍ മുറി നേരത്തെ തന്നെ സ്‍പോണ്‍സര്‍ ബുക്ക് ചെയ്‌തിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
വിദേശത്ത് നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്‌ച വരുത്തരുതെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം വ്യക്‌തമാക്കി.
Most Read: കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ