കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന ആശുപതിയിൽ എത്തിയാണ് വിജിലൻസ് കോടതി ജഡ്‌ജി നടപടികൾ പൂർത്തിയാക്കിയത്. എംഎൽഎയുടെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.
ഇന്ന് രാവിലെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി വിജിലൻസ് സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വിജിലൻസിന് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം ഡോക്‌ടറുമായി സംസാരിച്ചതിന് ശേഷമാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ഉടനെ ജയിലിലേക്ക് മാറ്റില്ല.
Related News: ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ്; രാഷ്‌ട്രീയവും നിയമപരവുമായി നേരിടുമെന്ന് ലീഗ്