പാലാരിവട്ടം പാലം അഴിമതി കേസ്; ടിഒ സൂരജിന്റെ ഹരജി തള്ളി

By Desk Reporter, Malabar News
Palarivattam Bridge Scam
Ajwa Travels

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്ന സൂരജിന്റെ വാദം ഹൈക്കോടതി നിരാകരിച്ചു.

എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് കേസ് എടുത്തതെന്നും അഴിമതിയിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നും വിജിലൻസ് കോടതിയെ അറിയിച്ചു. സൂരജിന് വരവിൽ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2004-2014 കാലയളവിലെ സമ്പാദ്യം ഉദ്യോഗസ്‌ഥർ പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്നും വരവിനേക്കാൾ 314 ശതമാനം അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിന്റെ പേരിലുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

മുൻകൂർ അനുമതിയില്ലാതെ കരാർ കമ്പനിക്ക് അഡ്വാൻസ് നൽകിയതിന് പിന്നാലെ ടിഒ സൂരജ് മകന്റെ പേരിൽ ഇടപ്പള്ളയിൽ മൂന്നര കോടി രൂപയുടെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചി‍ട്ടുണ്ട്. കേസിലെ നാലാം പ്രതിയായ സൂരജിനെ 2019 ഓഗസ്‌റ്റ് 30നായിരുന്നു വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌.

Most Read:  സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE