കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്‌ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി. കേസെടുത്തതിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്‌ഥ എടുത്തുമാറ്റി. ഇളവ് ആവശ്യപ്പെട്ട് വികെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണവും ചോദ്യംചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ഹരജിയില്‍ വ്യക്‌തമാക്കിയിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2020 നവംബറിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കര്‍ശന വ്യവസ്‌ഥകളോടെ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യവും അനുവദിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് വികെ ഇബ്രാഹിം കുഞ്ഞ്.
Most Read: ഭിന്നശേഷിക്കാര്‍ക്ക് പ്രസവാനന്തര ധനസഹായം; ‘മാതൃജ്യോതി’ പദ്ധതിയിലേക്ക് അപേക്ഷിക്കാം