ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി. 63,371 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8,04,528 ആയി. അതേസമയം 64,53,780 പേർ ഇന്നലെ രോഗമുക്‌തി നേടി എന്നത് ആശ്വാസം നൽകുന്നു.
895 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1,12,161 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.
India reports a spike of 63,371 new #COVID19 cases & 895 deaths in the last 24 hours.
Total case tally stands at 73,70,469 including 8,04,528 active cases, 64,53,780 cured/discharged/migrated cases & 1,12,161 deaths: Ministry of Health and Family Welfare pic.twitter.com/tWjy8XjI0c
— ANI (@ANI) October 16, 2020
പ്രതിദിന കോവിഡ് ബാധിതതരുടെ എണ്ണത്തിലും രോഗമുക്‌തി നിരക്കിലും മഹാരാഷ്‌ട്രയാണ് ഒന്നാമത്. മഹാരാഷ്‌ട്രയിൽ പുതിയ 336 മരണങ്ങളും 10,226 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്‌ഥാനത്താണ്. കർണാടകയിൽ രോഗ ബാധിതരുടെ എണ്ണത്തിൽ 8,000 ത്തിൽ അധികം വർദ്ധന ഉണ്ടായി. ആന്ധ്രാ പ്രദേശിൽ 4,038 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ പശ്‌ചിമ ബംഗാളിൽ രോഗികളുടെ എണ്ണത്തിൽ 3,720 പേരുടെ വർദ്ധന ഉണ്ടായി. ഡെൽഹിയിൽ പുതിയ 3,483 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
അതേസമയം, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ മുന്നോട്ടു വച്ചു.
Also Read: നിതീഷ് കുമാർ എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ