കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്തെ സഹായിക്കുമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു.
‘സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും ചെയ്യും. എന്നാൽ സൈന്യത്തെ അയക്കില്ല . സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്‌ചപ്പാടുകളും ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ല’- ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
ശ്രീലങ്കൻ നേതാക്കൾ ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടിയെന്ന വാർത്തകൾ വ്യാജമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്‌തമാക്കി. ഇന്ത്യ ശ്രീലങ്കയിൽ നിന്നുള്ള രാഷ്‌ട്രീയ നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അഭയം നൽകിയിട്ടില്ലെന്നും യാതൊരു അടിസ്‌ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Read also: എന്തിനും ഒരു ലക്ഷ്‌മണ രേഖയുണ്ട്; സുപ്രീം കോടതി വിധിയിൽ കേന്ദ്രമന്ത്രി