ജെറുസലേം: പലസ്‌തീൻ- ഇസ്രയേൽ സംഘർഷം തുടരുന്നു. മിസൈൽ ആക്രമണത്തിൽ ഇരുപക്ഷത്തും വൻ നാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോർട്. സംഘർഷം രൂക്ഷമാകുന്നതിനിടെ തെക്കൻ മേഖലയിൽ ഇസ്രയേൽ കൂടുതൽ സേനയെ വിന്യസിച്ചു. ഇത് ഹമാസുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയേക്കാമെന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം ഇസ്രയേലിലെ അഷ്‌കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളിയടക്കം 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ 28 പലസ്‌തീനികൾക്കും ജീവൻ നഷ്‌ടപ്പെട്ടു. ഹമാസ് പ്രവർത്തകരുടേതെന്ന് കരുതുന്ന രണ്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഇവിടെ 13 നില കെട്ടിടം നിലംപതിച്ചു.
മേഖലയിൽ 2019ന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷമാണ് നിലനിൽക്കുന്നത്. ആക്രമണങ്ങളെ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ അപലപിച്ചു. യുഎൻ നേതൃത്വത്തിൽ ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Also Read: സൗദിയിൽ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ചെറുത്ത് സഖ്യസേന