കാസർഗോഡ് : ജില്ലയിൽ ചീമേനി തുറന്ന ജയിലിന്റെ ഭക്ഷണ വിൽപ്പനശാല ചെറുവത്തൂരിൽ ആരംഭിച്ചു. ഇഎംഎസ് ഓപ്പൺ സ്‌റ്റേഡിയത്തിന് സമീപമാണ് പുതിയ വിൽപനശാല വീണ്ടും ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഈ ഭക്ഷണ വിൽപ്പനശാല പ്രവർത്തിച്ചിരുന്നത് പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്തെ താലക്കാലിക ഷെഡിൽ ആയിരുന്നു. എന്നാൽ പുതിയ പഞ്ചായത്ത് കെട്ടിടം നിർമിക്കുന്നതിന് ഭാഗമായി പിന്നീട് ഇവയെല്ലാം പൊളിച്ചു മാറ്റി.
തുടർന്ന് ജയിൽ ഭക്ഷണം വാഹനങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്നു. ഇതിനിടയിൽ ഓട്ടോ സ്‌റ്റാൻഡിന് സമീപം ജയിൽ ഭക്ഷണം വിൽക്കുന്നതിനായി വിൽപ്പനശാല നിർമിച്ചെങ്കിലും പഞ്ചായത്ത് അതിന് അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ഇപ്പോൾ ജയിൽ ഭക്ഷണ വിൽപ്പനശാല ഇഎംഎസ് ഓപ്പൺ സ്‌റ്റേഡിയത്തിനു സമീപം വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ഇവിടെ മിതമായ നിരക്കിലാണ് ഭക്ഷണം വിൽപ്പന നടത്തുന്നത്. ബിരിയാണി-65 രൂപ, ബിരിയാണി റൈസ്-35 രൂപ, ചില്ലി ചിക്കൻ-60 രൂപ, വെജിറ്റബിൾ കറി-25 രൂപ,
ചപ്പാത്തി(10 എണ്ണം)-20 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഭക്ഷണം വിൽക്കുന്നത്. കൂടാതെ മിതമായ നിരക്കിൽ പച്ചക്കറികളും ഇവിടെ വിൽപ്പന നടത്തുന്നുണ്ട്.
Read also : മൻസൂർ വധക്കേസ്; സംസ്‌ഥാന ക്രൈം ബ്രാഞ്ച് കേസ് നാളെ ഏറ്റെടുക്കും