ന്യൂഡെൽഹി: സ്വകാര്യ മേഖലയിൽ 50,000 രൂപ വരെ മാസശമ്പളമുളള ജോലികൾക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏർപ്പെടുത്തിയ ഹരിയാനയിലെ ബിജെപി സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ്. ‘ഒരു രാജ്യം ഒരു ജനത’ എന്ന ആർഎസ്എസിന്റെ നിലപാടിന് വിരുദ്ധമാണ് ബിജെപി സർക്കാർ കൈക്കൊണ്ട തീരുമാനം എന്നാണ് വിമർശനം. മനോഹർ ലാൽ ഖട്ടാർ സർക്കാരിന്റെ ഈ തീരുമാനം ആർഎസ്എസ് പ്രത്യയശാസ്‌ത്രത്തെ പിന്തുടരുന്ന ബിജെപി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് എന്ന് ആർഎസ്എസ് വൃത്തങ്ങൾ പറയുന്നു.
ബുധനാഴ്‌ച അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ബിജെപി-ജനനായക് ജനത പാർട്ടി സർക്കാർ ഇതിനെ ഒരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാന പൂർത്തീകരണമായാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ആർഎസ്‌എസ് ഈ നീക്കത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. “ജോലികൾ തേടിയുള്ള ആളുകളുടെ പലായനം നിങ്ങൾക്ക് തടയാൻ കഴിയില്ല. അത്തരം തീരുമാനങ്ങളിൽ വീഴ്‌ചയുണ്ട്,”- ആർഎസ്എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്‌തു.
മാർച്ച് ആറിനാണ് സ്വകാര്യ മേഖലയിൽ ഹരിയാന സർക്കാർ സംവരണം കൊണ്ടുവന്നത്. ഹരിയാനയിൽ ജനിച്ചവർക്കും കുറഞ്ഞത് അഞ്ച് വർഷം എങ്കിലും സംസ്‌ഥാനത്ത് താമസിക്കുന്നവർക്കും ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 10 പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളും ട്രസ്‌റ്റുകളും സൊസൈറ്റികളുമാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
Also Read: ‘ബാക്ക് ബെഞ്ചർ’ പരാമർശം; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ