കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാർ പരാജയമെന്നും മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കേരളത്തില്‍ മാത്രമാണ് കോവിന്‍ ആപ്പിലെ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍ അട്ടിമറി നടത്തുകയാണ്. ഡിഎംഒമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്‌ഥ സംഘമാണ് ഇതിന് പിന്നിലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു സുരേന്ദ്രന്റെ ആരോപണം.
സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിൽസക്ക് വന്‍തുക ഈടാക്കുന്നുണ്ട്. ഇത് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. 10ദിവസമൊക്കെ കഴിഞ്ഞാണ് ആർടിപിസിആര്‍ ടെസ്‌റ്റ് റിസൽട്ട് വരുന്നത്. ആശുപത്രികളിൽ ലഭ്യമായ കിടക്കകൾ സംബന്ധിച്ച് വ്യക്‌തതയുമില്ല. വൈകുന്നേരത്തെ ഉപദേശമല്ലാതെ മറ്റൊന്നും സംസ്‌ഥാനത്ത് നടക്കുന്നില്ല. രാജ്യത്തെ 23 സംസ്‌ഥാനങ്ങൾ സൗജന്യ വാക്‌സിൻ നൽകാൻ നടപടി തുടങ്ങി. കേരളം ഒന്നും ചെയ്‌തിട്ടില്ല. ബജറ്റിൽ ഇതിനായി പണം മാറ്റിവെച്ചിട്ടില്ല. മെഗാ വാക്‌സിൻ സെന്ററുകൾ രോഗവ്യാപക കേന്ദ്രമായി മാറിയതായും സുരേന്ദ്രൻ ആരോപിച്ചു.
Read also: എറണാകുളം ജില്ലയിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം