ഉളുപ്പില്ലാത്ത അവകാശവാദം; മോദി സർക്കാർ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

By Trainee Reporter, Malabar News
Kadakampally surendran_malabar news
Kadakampally Surendran
Ajwa Travels

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് 21.55 കോടി രൂപ മുടക്കി സംസ്‌ഥാന സർക്കാർ നിർമിച്ച അന്നദാന മണ്ഡപം കേന്ദ്ര സർക്കാർ നിർമിച്ചതാണെന്ന സംഘ് പരിവാർ പ്രചാരണത്തിന് എതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും പോലും ഈ അന്നദാന മണ്ഡപത്തിനായി മുടക്കിയിട്ടില്ല, മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്‌തമാക്കി.

ശബരിമല സന്നിധാനത്ത് ആധുനിക മണ്ഡപം യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്‌ഥാന സർക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിർമിക്കാൻ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിൽ ഒന്നായ ഇവിടെ ഒരേസമയം 5,000 തീർഥാടകർക്ക് അന്നദാനം നൽകാൻ കഴിയും, മന്ത്രി കുറിച്ചു.

അപ്പോൾ മിത്രംസ്, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതിൽ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്, മന്ത്രി ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

Read also: താണ്ഡവിനെതിരെ നിയമ നടപടിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE