കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിൽ അഞ്ചാം പ്രതി കെഎ അനൂപിന് ആറു വര്‍ഷത്തെ കഠിന തടവ്. എറണാകുളം എന്‍ഐഎ കോടതിയാണ് പ്രതിക്ക് ആറു വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചത്. ബസ് കത്തിക്കലിന് ശേഷം വിദേശത്തേക്ക് കടന്ന അനൂപിനെ 2016 ഏപ്രില്‍ ഏഴിനാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2005 സെപ്‌റ്റംബര്‍ 9ന് എറണാകുളം കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പുറപ്പെടുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ഇറക്കിവിട്ട ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേര്‍ത്ത് 2010 ഡിസംബറിലാണ് എന്‍ഐഎ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് 2009ല്‍ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
Read also: ശശീന്ദ്രനെതിരായ ആരോപണം; എന്‍സിപി അന്വേഷിക്കും