കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി വിട്ടുനൽകില്ലെന്ന് പ്രദേശവാസികൾ

By Trainee Reporter, Malabar News
karipur airport
Karipur Airport
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങളിൽ അനിശ്‌ചിതത്വം. നിലവിൽ ഇനിയും ഭൂമി വിട്ടു നൽകാനാവില്ലെന്ന നിലപാടിലാണ് പ്രദേശ വാസികൾ. ഇതിനെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തിൽ സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി മുൻപ് ഒന്നിലേറെ തവണ കിടപ്പാടം ഉപേക്ഷിച്ചവരാണെന്നും ഇനിയും വീട് വിട്ടിറങ്ങാൻ സാധിക്കില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്.

152.5 ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി എയർപോർട് അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ടെർമിനലിനായി 137 ഏക്കറും ഇതോടനുബന്ധിച്ചുള്ള പാർക്കിങ്ങിനായി 15.25 ഏക്കറും ഭൂമിയാണ് ആവശ്യം. ഇതിനായി സമീപത്തെ പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് മാത്രം 137 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. നടപടിയുടെ ഭാഗമായി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുള്ള 600 ഓളം കുടുംബങ്ങളുടെ കൈവശ ഭൂമിയാണ് നഷ്‌ടപ്പെടുക.

ഇതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇനിയും കിടപ്പാടം ഉപേക്ഷിക്കാൻ കഴിയില്ലെന്നും ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച സർക്കാർ തീരുമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാനുമാണ് സമര സമിതിയുടെ തീരുമാനം.

Read Also: സംസ്‌ഥാനത്ത് മഴ കനക്കും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE