ബെംഗളൂരു: കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന ആളുകൾക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തി കർണാടക. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് 7 ദിവസത്തെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ നടപ്പാക്കണമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തിരിക്കുന്നത്. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്‌ധ സമിതി കർണാടക സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ കർണാടകയിൽ പിടിയിലാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്താൻ സർക്കാരിന് വിദഗ്‌ധ സമിതി നിർദ്ദേശം നൽകിയത്. കൂടാതെ കേരളത്തിൽ ശരിയായ രീതിയിൽ കോവിഡ് പരിശോധന നടക്കുന്നില്ലെന്നും വിദഗ്‌ധ സമിതി കണ്ടെത്തി.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്ന ആളുകൾക്ക് അവിടെ വച്ച് രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തിൽ നിർബന്ധിത ക്വാറന്റെയ്ൻ അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നും വിദഗ്‌ധ സമിതിയുടെ ശുപാർശയിൽ വ്യക്‌തമാക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ആളുകൾ 7 ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സർക്കാർ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും വിദഗ്‌ധ സമിതിയുടെ ശുപാർശയിൽ വ്യക്‌തമാക്കി.
Read also: സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു