ഡെൽഹി: വീട്ടിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ച സംഭവത്തിൽ കർണാടക കൃഷി മന്ത്രി ബിസി പാട്ടീലിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം തേടി. സംസ്‌ഥാന സർക്കാരിനോടാണ് മന്ത്രാലയം വിശദീകരണം തേടിയത്. ചൊവ്വാഴ്‌ചയാണ് മന്ത്രി വാക്‌സിൻ സ്വീകരിച്ചത്.
സംഭവത്തിൽ കർണാടക സർക്കാരിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.
ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള മന്ത്രിയുടെ വീട്ടിലെത്തിയാണ് ആരോഗ്യ പ്രവർത്തർ വാക്‌സിൻ നൽകിയത്. മന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും കുത്തിവെപ്പെടുത്തിരുന്നു.
വാക്‌സിൻ എടുത്തതിന് പിന്നാലെ അതിന്റെ ചിത്രമടക്കം മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. കോവിഡ് വാക്‌സിൻ പ്രോട്ടോക്കോൾ പ്രകാരം ഇത് അനുവദനീയമല്ല.
Read Also: രാഷ്‌ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും