കാസർഗോഡ്: ഏറെക്കാലമായി നിർത്തിവെച്ചിരുന്ന കാസര്‍കോട്-മംഗളൂരു കെഎസ്ആർടിസി ബസ് സര്‍വീസ് ഇന്ന് പുനരാരംഭിച്ചു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ സർവീസ് നിലച്ചിരുന്നു.
ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. അത്യാവശ്യ കാര്യങ്ങൾക്ക് അയൽ സംസ്‌ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന കാസർഗോഡുകാരുടെ അവസ്‌ഥ മാദ്ധ്യമങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് വ്യാപനത്തിന് മുമ്പ് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കേരള കര്‍ണ്ണാടക ആര്‍ടിസി ബസുകള്‍ ഇരു ഭാഗത്തു നിന്നും 2 മണിക്കൂര്‍ ഇടവേളകളില്‍ സർവീസ് നടത്തിയിരുന്നു. ഇരുകൂട്ടർക്കും ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന റൂട്ടാണിത്.
സംസ്‌ഥാനത്ത് പൊതുഗതാഗതം വീണ്ടും ആരംഭിച്ചതുമുതല്‍ കാസര്‍കോട്- തലപ്പാടി റൂട്ടില്‍ കേരള ആര്‍ടിസിയും, തലപ്പാടി – മംഗളൂരു റൂട്ടില്‍ കര്‍ണ്ണാടക ആര്‍ടിസിയും 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തിവന്നിരുന്നു. എന്നാൽ ഇരു ഭാഗത്ത് നിന്നും യാത്രക്കാര്‍ തലപ്പാടിയില്‍ ഇറങ്ങി ബസുകള്‍ മാറി കയറേണ്ട സ്‌ഥിതിയാണ് ഉണ്ടായിരുന്നത്.
മംഗളൂരുവിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെയാണ് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ വിദ്യാര്‍ഥികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇതുകൂടി കണക്കിലെടുത്ത് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 7 മണിവരെ സര്‍വീസ് നടത്താനാണ് ഇരു ആര്‍ടിസികളും തീരുമാനിച്ചത്.
Read Also: ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്