മലപ്പുറം: ഇരുപത്തി രണ്ടുകാരനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രമെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ, നറുകര അത്തിമണ്ണിൽ അനസ്, പാണ്ടിക്കാട് സ്വദേശി മിനാട്ടുകുഴി സിദ്ദീഖ് എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ മറ്റൊരു പ്രതിയായ നാറുകര സ്വദേശിയെ പിടികൂടാനായിട്ടില്ല.
Also Read: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് നാളെ അവസാനം, കൊട്ടിക്കലാശം ഉണ്ടാകില്ല
മലപ്പുറം കുന്നുമ്മലിൽ നിന്ന് ചെമ്മങ്കടവ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മഞ്ചേരി തുറക്കലിലുള്ള വീട്ടിൽവെച്ച് മർദ്ദിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ചിത്രം പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. ഇരുപത്തി രണ്ടുകാരൻ പ്രതികളിൽ ഒരാളുടെ ഭാര്യക്ക് സമൂഹ മാദ്ധ്യമത്തിലൂടെ സന്ദേശം അയച്ചതിന്റെ വിരോധമാണ് തട്ടിക്കൊണ്ട് പോകാൻ കാരണമെന്ന് പോലീസ് പറയുന്നു. യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.