തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണത്തിന് നാളെ തിരശീല വീഴും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊട്ടിക്കലാശം പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
നാളെ വൈകുന്നേരം 6 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടിക്കലാശം നടത്തുന്നത് ഒഴിവാക്കണമെന്നും കളക്‌ടർമാർ അറിയിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ പ്രചാരണ സമയം അവസാനിക്കുന്നതോടെ വാര്‍ഡിന് പുറത്തുനിന്നും പ്രചാരണത്തിനെത്തിയ സ്‌ഥാനാര്‍ഥികളോ, ഇലക്ഷന്‍ ഏജന്റോ ഒഴികെയുള്ള രാഷ്‌ട്രീയ നേതാക്കളും മറ്റും വാര്‍ഡിന് പുറത്തു പോകണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രചാരണ സമയത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നല്‍കിയിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും, ഇക്കാര്യം സ്‌ഥാനാര്‍ഥികള്‍ ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. യാതൊരു വിധത്തിലുള്ള ആള്‍ക്കൂട്ടങ്ങളും പ്രചാരണത്തില്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം സംസ്‌ഥാനത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ നിയന്ത്രണ ലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പൊലീസിന് കളക്‌ടമാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Read also : കള്ളപ്പണ കേസ്; ബിനീഷ് കൊടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്