ബംഗളൂര്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂര് സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. എതിര്‍വാദം സമര്‍പ്പിക്കാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.
ബിനീഷിന്റെ വ്യക്‌തിസ്വാതന്ത്ര്യം മാനിക്കണമെന്നും ബിനീഷിന് കേരളത്തില്‍ വീടും സ്വത്തും ഉണ്ടെന്ന് ഇഡി തന്നെ കണ്ടെത്തിയതിനാല്‍ രാജ്യം വിട്ടുപോകുമെന്ന വാദം നിലനില്‍ക്കില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു.
കേസില്‍ എല്ലാ സാക്ഷികളുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരായേക്കും.
Read also: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയില്ല