തദ്ദേശ ഉപതിരഞ്ഞെടുപ്പ്; പിറവം നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്

By Desk Reporter, Malabar News
CPM
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

ഇടപ്പള്ളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ. അജേഷ് മനോഹറാണ് 20 വോട്ടിന് വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി അരുണ്‍ കല്ലറക്കലിനേയും ബിജെപി സ്‌ഥാനാർഥി പിസി വിനോദിനേയും പിന്തള്ളിയാണ് അജേഷ് മനോഹര്‍ വിജയം ഉറപ്പിച്ച് ഭരണം നിലനിര്‍ത്തിയത്.

സംസ്‌ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുക്കളിലെ മൂന്ന് ഡിവിഷനുകളിലും, തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നുണ്ട്

75 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലും 20 പഞ്ചായത്ത് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്‌ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.

Most Read:  ‘തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചു, കടുത്ത നിലപാടുമായി മുന്നോട്ട്’; റവന്യൂമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE