കണ്ണൂർ: മാക്കൂട്ടം ചുരം വഴി കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ പുനരാരംഭിച്ചു. 112 ദിവസത്തിന് ശേഷമാണ് ചുരത്തിൽ കർണാടക യാത്രാ ഇളവുകൾ പ്രഖ്യാപിക്കുന്നത്. ഇതോടെ മാക്കൂട്ടം അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇരു സംസ്‌ഥാനങ്ങളുടെയും കെഎസ്ആർടിസി സർവീസുകൾക്കുള്ള വിലക്ക് നീങ്ങി.
ഇന്നലെ രാവിലെയോടെ ചുരം വഴി കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു. ഇത് കണ്ണൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമായി. കർണാടക സ്‌റ്റേറ്റ് ആർടിസി ലെയ്‌സൺ ഓഫിസർ ജി പ്രശാന്ത് കുടക് ജില്ലാ അഡ്‌മിനിസ്‌ട്രേഷൻ ഓഫിസ് അധികൃതരുമായും പോലീസ് ഉദ്യോഗസ്‌ഥരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്.
ബസ് ജീവനക്കരും യാത്രക്കാരും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് കർണാടക യാത്രാ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, കേരളത്തിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Most Read: വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്