തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി

By Staff Reporter, Malabar News
MALABARNEWS-ELECTRONICVOTING
Representational Image
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. യന്ത്രം നിര്‍മ്മിച്ച ഹൈദരാബാദിലെ ഇസിഐഎല്‍ കമ്പനിയുടെ പ്രതിനിധികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും ചേര്‍ന്നാണ് ജോലികള്‍ ഏകോപിപ്പിക്കുന്നത്.

കമ്പനിയുടെ എഞ്ചിനീയര്‍മാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. 2930 കണ്‍ട്രോള്‍ യൂണിറ്റുകളും, 8790 ബാലറ്റ് യൂണിറ്റുകളും ജില്ലയിലുണ്ട്. ഇവയുടെ പ്രവര്‍ത്തനം സംഘം വിലയിരുത്തുന്നുണ്ട്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ യഥാസ്‌ഥാനത്ത് തന്നെയാണ് വോട്ട് രേഖപ്പെടുത്തുന്നത് എന്ന് ഉറപ്പാക്കും.

മൂന്നു ദിവസം കൊണ്ട് ആയിരം യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി. നേരത്തെ ഉണ്ടായിരുന്ന ചിഹ്നങ്ങളും പേരുകളും നീക്കം ചെയ്യുന്നുമുണ്ട്.
നഗരസഭ, കോര്‍പറേഷന്‍ പരിധിയില്‍ ഓരോ ബൂത്തിലും ഒരു ബാലറ്റ് യൂണിറ്റാണ് ആവശ്യമുള്ളത്. ഇത് കൂടാതെ എല്ലായിടത്തും റിസര്‍വ് യന്ത്രങ്ങളും കരുതും. പോളിങ്ങിനിടെ യന്ത്രത്തകരാറുണ്ടായാല്‍ ഉപയോഗിക്കാനാണിത്.

ആകെ വോട്ടിംഗ് യന്ത്രങ്ങളുടെ 20 ശതമാനമാണ് കരുതല്‍ ശേഖരത്തില്‍ ഉണ്ടാവുക. നിലവിലുള്ളതിന് പുറമെ ആയിരം യന്ത്രങ്ങള്‍ കൂടി അടുത്ത ദിവസം തിരുവനന്തപുരത്തുനിന്ന് എത്തിക്കും. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ബൂത്ത് വിഭജനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

രണ്ടാഴ്‌ചമുമ്പ് പരിശോധന ആരംഭിക്കാനായിരുന്നു തീരുമാനം. ഇതിനായി എത്തിയ ആറ് ഇസിഐഎല്‍ എഞ്ചിനീയര്‍മാര്‍ക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ഇതോടെ ജോലി നീളുകയായിരുന്നു. ഇതില്‍ മൂന്നുപേര്‍ രോഗമുക്‌തരായ ശേഷമാണ് ജോലി തുടങ്ങിയത്. മറ്റ് മൂന്നുപേര്‍ നിരീക്ഷണത്തിലുമാണ്.

Read Also: സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE