കണ്ണൂര്‍: തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരത്തെ അറസ്‌റ്റിലായ ധര്‍മടം മീത്തലെപീടിക വലിയകത്ത് മന്‍സിലില്‍ ജംഷീറിനെ കോടതി റിമാന്‍ഡ് ചെയ്‌തു.
തലശേരി ജെടി റോഡിലെ സാറാസ് മന്‍സിലില്‍ മുഹമ്മദ് ആസിഫി(27) നെയാണ് പതിനൊന്നംഗ സംഘം തട്ടിക്കൊണ്ടു പോയത്. ആസിഫിനെ ഈ മാസം 27ന് മട്ടന്നൂരിലേക്ക് വിളിച്ചുവരുത്തിയ സംഘം തുടർന്ന് തട്ടിക്കൊണ്ട് പോവുകയും മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ലോഡ്‌ജുകളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ആസിഫിന്റെ ഭാര്യ തലശ്ശേരി സിഐക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന. ഇവർക്കായി തിരച്ചില്‍ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നേരത്തെ തലശ്ശേരി ടൗണ്‍ സിഐ ജി ഗോപകുമാര്‍, എസ്‌ഐ എ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലാണ് ആസിഫിനെ കണ്ടെത്തിയത്.
Malabar News: സുഗന്ധഗിരിയിൽ കാട്ടാന ശല്യം; ജനങ്ങൾ പരിഭ്രാന്തിയിൽ