മണികൺഠൻ ആചാരി നായകൻ; മൃതദേഹങ്ങളുടെ കാവലാൾ വിനുവിന്റെ ജീവിതം ഇതിവൃത്തം

By Web Desk, Malabar News
Manikandan Achary Hero; Vinu P's life is the storyline
വിനുവിനൊപ്പം മണികൺഠൻ ആചാരി
Ajwa Travels

കൊച്ചി: അനാഥ മൃതദേഹങ്ങള്‍ മറവ് ചെയ്‌ത്‌ ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പിയുടെ ജീവിതം സിനിമയാകുന്നു. പ്രാരംഭ നടപടികള്‍ കൊച്ചിയില്‍ ആരംഭിച്ച ചിത്രത്തിൽ മണികൺഠൻ ആചാരിയാണ് തിരശീലയിൽ വിനുവിന് ജീവൻ പകരുന്നത്.

തണ്ടര്‍ ബോള്‍ട്ട് കമാന്റോയും സംവിധായകന്‍ ബേസില്‍ ജോസഫിന്റെ സഹ സംവിധായകനുമായ സജിത്ത് വി സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രത്തിന് പുതുമുഖ തിരക്കഥാകൃത്ത് ജോയ്‌സൺ ജോർജാണ് തിരക്കഥ ഒരുക്കുന്നത്.

അത്യപൂർവമായ മനുഷ്യാനുഭവങ്ങളുടെ സഹയാത്രികനായ വിനുവിന്റെ ജീവിതം ഏറെ സംഭവ ബഹുലമാണ്. പുതുമയും സങ്കീർണതയും നിറഞ്ഞ ഈ ജീവിതമാണ് സിനിമയാക്കുന്നതെന്നും എന്നാൽ, ഒരു വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും ഒരുക്കിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്നും സംവിധായകന്‍ സജിത്ത് വി സത്യന്‍ പറഞ്ഞു.

ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ അനേകം മനുഷ്യരുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു. ജീവിതം കൊണ്ട് നമ്മളെ അൽഭുതപ്പെടുത്തുന്ന വിനുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മണികൺഠൻ ആചാരിയും പറഞ്ഞു.

Vinu P's life is the storyline _ Director Sajith V Sathyan
സജിത്ത് വി സത്യൻ

പിആർ സുമേരൻ വാർത്താ പ്രചാരണം നിർവഹിക്കുന്ന സിനിമയിൽ മലയാളത്തിൽ നിന്നുള്ള മറ്റു അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്. ചിത്രം ഉടന്‍ കൊച്ചിയില്‍ ആരംഭിക്കും.

Most Read: വർഗീയതക്ക് എതിരെ ശക്‌തമായ നടപടി; പിസി ജോർജിന്റെ അറസ്‌റ്റ് ഫസ്‌റ്റ് ഡോസെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE