ലഖ്‌നൗ: ദളിത് യുവാവിനെ വിവാഹം ചെയ്‌തതിന് മുസ്‌ലിം യുവതിക്ക് ബന്ധുക്കളുടെ ക്രൂര പീഡനം. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലുള്ള 20കാരിയാണ് മുസ്‌ലിം യുവാവിനെ വിവാഹം ചെയ്‌തതിന് ബന്ധുക്കളുടെ പീഡനത്തിരയായത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ജൂണ്‍ 19നാണ് 20 വയസുള്ള മുസ്‌ലിം യുവതി വീട്ടുകാരറിയാതെ ദളിത് യുവാവിനെ വിവാഹം ചെയ്‌തത്. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പിന്നീട് യുവതിയെ അമ്മാവന്‍ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
യുവതിയെ ചെരുപ്പ് കൊണ്ട് അടിക്കുകയും തലമുണ്ഡനം ചെയ്‌തതായും പരാതിയില്‍ പറയുന്നു. കൂടാതെ വീട്ടുതടങ്കലിലാക്കിയ ശേഷം കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. യുവാവിനും പെണ്‍കുട്ടിക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Most Read: വിസ്‌മയ ഉൾപ്പടെ ആത്‍മഹത്യ ചെയ്‌തത് മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്‌നും