തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നനായി ആക്ഷന്‍ പ്‌ളാന്‍ ഉടന്‍ തന്നെ നടപ്പാക്കുമെന്ന് വ്യക്‌തമാക്കി മന്ത്രി എകെ ശശീന്ദ്രന്‍. ഒപ്പം തന്നെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി അടുത്ത മാസം തന്നെ ചര്‍ച്ചകള്‍ സംഘടിപ്പിക്കും എന്നും മന്ത്രി വ്യക്‌തമാക്കി. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി ഉടന്‍ തന്നെ ആരംഭിക്കുന്ന കാര്യത്തിലും തീരുമാനം ആയിട്ടുണ്ട്. കിഫ്ബിയുടെ സഹായത്തോടെ വാങ്ങുന്ന ബസുകളുടെ നടത്തിപ്പിനായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി തുടങ്ങുന്നത്.
എട്ട് സ്ളീപ്പര്‍ ബസുകളും, 20 സെമി സ്‌ളീപ്പര്‍ ബസുകളും 72 എക്‌സ്‌പ്രസ് ബസുകളും കിഫ്ബിയുടെ സഹായത്തോടെ വാങ്ങും. ഇവ അടുത്ത ജനുവരിയോടെ നിരത്തില്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. 2000 കോടി രൂപയാണ് ഈ വര്‍ഷം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്. ഇതോടെ ഇപ്പോഴത്തെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ സഹായം 4160 കോടി രൂപയാകും. ഒപ്പം തന്നെ സര്‍ക്കാരിന് ലഭിക്കാനുള്ള 961 കോടി രൂപയുടെ പലിശ സര്‍ക്കാര്‍ എഴുതി തള്ളുമെന്നും പുനരുദ്ധാരണ പാക്കേജില്‍ പറയുന്നുണ്ട്. കോവിഡ് വ്യാപനം വളരെയധികം രൂക്ഷമായി തന്നെ പൊതു ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴും പഴയ നിലയില്‍ പോലും എത്താൻ സാധിക്കാതെ നഷ്‌ടത്തില്‍ തുടരുന്ന കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read also : ശിവശങ്കറിന്റെ കസ്‌റ്റഡി; സർക്കാരിന് ഭയമില്ലെന്ന് എ.കെ ബാലൻ