ഡോ.വന്ദനയുടെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് റിപ്പോർട്

പ്രതിയെ കസ്‌റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ നാളെ അപേക്ഷ നൽകും. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കസ്‌റ്റഡിയിൽ വാങ്ങാനായിരുന്നു പോലീസിന്റെ നീക്കം. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പോലീസ് പരിശോധിക്കും.

By Trainee Reporter, Malabar News
vandana das
Ajwa Travels

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് മാനസികാരോഗ്യ ഡോക്‌ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിക്കേണ്ട മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡോക്‌ടറുടെ റിപ്പോർട്.

സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്‌ഥരോട്‌ സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്ന് ജയിൽ ഉദ്യോഗസ്‌ഥരോട്‌ സന്ദീപ് പറഞ്ഞു. നാട്ടുകാർ പിന്തുടർന്നപ്പോൾ പോലീസിനെ ആദ്യം വിളിച്ചു. പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത്‌ ചെയ്‌ത്‌ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു.

അതേസമയം, പ്രതിയെ കസ്‌റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ നാളെ അപേക്ഷ നൽകും. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കസ്‌റ്റഡിയിൽ വാങ്ങാനായിരുന്നു പോലീസിന്റെ നീക്കം. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പോലീസ് പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാർഡ്‌ഡിസ്‌ക്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഈ മാസം പത്തിനാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് പോലീസ് എത്തിച്ച പ്രതി ഹൗസ് സർജനായ ഡോ. വന്ദനാ ദാസിനെ (22) ക്രൂരമായി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിനിയായ വന്ദന, വ്യാപാരിയായ മോഹൻദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകളാണ്. കുവട്ടൂർ സ്വദേശിയും നെടുമ്പന യുപി സ്‌കൂൾ അധ്യാപകനുമായ സന്ദീപ് ആണ് കേസിലെ പ്രതി. ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌.

Most Read: മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE