അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി യുഎഇ. 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്‌തൂം പ്രഖ്യാപിച്ചു. മോചിതരാകുന്നവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഉള്‍പ്പെടും.
റാസല്‍ഖൈമയിലെ ജയിലില്‍ നിന്ന് 219 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയും പ്രഖ്യാപിച്ചു. കൂടാതെ മോചിതര്‍ക്ക് മുഖ്യധാരയില്‍ തിരിച്ചെത്താന്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നും റാസല്‍ഖൈമ ഭരണകൂടം വ്യക്‌തമാക്കി.
കൂടാതെ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും നേരത്തേ 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം വിവിധ എമിറേറ്റുകള്‍ക്ക് പിന്നാലെ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ ഷാര്‍ജ തീരുമാനിച്ചു. നേരത്തേ റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളും പിഴകളില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഡിസംബര്‍ രണ്ട് മുതല്‍ 49 ദിവസമാണ് ഇളവ് ലഭ്യമാകുക. ഇതോടൊപ്പം മുഴവന്‍ ബ്‌ളാക്ക് പോയന്റുകളും റദ്ദാക്കുമെന്നും വാഹനങ്ങള്‍ പിടിച്ചുവെക്കാനുള്ള നടപടികള്‍ ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
National News: കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്‌റ്റിൽ, സ്‌റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി