തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ തന്നെ നിയമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന്‍ രാജി വച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടി തുടങ്ങിയത്.
പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി അഭിഭാഷകരുടെ ഒരു പാനല്‍ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാകും പുതിയ പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കുക. കൂടാതെ കേസിലെ തുടര്‍നടപടികള്‍ക്കായി വിചാരണകോടതി ഇന്ന് കേസ് പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്ന കാര്യം കോടതിയെ അറിയിക്കും. നിയമനത്തിന് ശേഷമായിരിക്കും തുടർവിചാരണ ആരംഭിക്കുന്നത്.
Read also : ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്‌ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി