കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ നിർണായക വിധി നാളെ. മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ തലങ്ങളിൽ വാദം കേട്ടതിന് ശേഷമാണ് അന്വേഷണം വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഹൈക്കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
അതിജീവിതക്കും ദിലീപിനും ഒരേപോലെ നിർണായകമാണ് വിധി. വിചാരണ കോടതിയുടെ കസ്‌റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നുവെന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. തന്റെ സ്വകാര്യ ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ ഉള്ളതെന്ന് അതിജീവിത ഹരജിയിൽ പറയുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവരുമോ എന്നതിൽ ആശങ്കയുള്ളതായും ഇതിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. എന്നാൽ, വിചാരണ നീട്ടിക്കൊണ്ടുപോകാൻ ആണ് നടിയുടെ ശ്രമമെന്നായിരുന്നു ദിലീപിന്റെ വാദം.
Most Read| ഡോക്‌ടർ ഷഹാനയുടെ ആത്‍മഹത്യ; സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു