ബെയ്ജിങ്: കോവിഡ് 19ന്റെ ഭീതിയിൽ നിന്നും ഇനിയും മോചനം നേടാത്ത ചൈനയെ പ്രതിരോധത്തിലാക്കി പുതിയ വൈറസ്. ഒരു തരം ചെള്ള് ആണ് വൈറസ് പരത്തുന്നത്. ഈ വൈറസ് ബാധിച്ച് ഇതുവരെ ഏഴു പേർ മരിച്ചുവെന്നാണ് കണക്ക്. 60 ഓളം പേർക്ക് രോഗബാധയുണ്ടായതായും റിപ്പോർട്ടുണ്ട്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ 37ലധികം പേർക്ക് ജൂണിൽ ഈ വൈറസ് ബാധിച്ചതായും പിന്നീട് അൻഹൂയി പ്രവിശ്യയിലെ 23 പേർ കൂടി രോഗബാധിതരായതായും റിപ്പോർട്ടുണ്ട്. എസ്.എഫ്.ടി.എസ് എന്ന ഈ വൈറസ് ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാൻജിങ്ങിലെ വാങ് എന്ന സ്ത്രീക്കാണ് ആദ്യം സ്ഥിരീകരിച്ചത്. പനിയും ചുമയും ആയിരുന്നു രോഗ ലക്ഷണം. പിന്നീട് ഇവരുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെയും ല്യൂക്കോസൈറ്റിന്റെയും കൗണ്ട് കുറയുന്നതായി കണ്ടെത്തിയിരുന്നു.
രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. കന്നുകാലികൾ, ആടുകൾ, കുതിരകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളിലും ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
(This is a demo news content for testing purposes)