ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതും, രാജ്യവ്യാപകമായി ഇന്ധന വിലക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമാണ് വില വർധന താൽക്കാലികമായി നിർത്തി വച്ചതിന് കാരണമെന്നാണ് സൂചന.
ഇതിന് മുൻപ് ഇന്ധനവില തുടർച്ചയായി കൂട്ടാതിരുന്നത് ഏപ്രിൽ, മെയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോഴായിരുന്നു. അതിന് ശേഷം തുടർച്ചയായുള്ള വിലവർധനയിൽ മിക്ക സംസ്‌ഥാനങ്ങളിലും പെട്രോൾ വില 100 കടന്നു.
കൂടാതെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില പിന്നെയും 70 ഡോളറിന് മുകളിൽ എത്തിയിട്ടുണ്ട്. നിലവിൽ 73 ഡോളറാണ് ബാരലിന് വില. ഉൽപാദനം വർധിപ്പിക്കാനുള്ള ഒപെക് തീരുമാനത്തിന് പിന്നാലെ 68 ഡോളറിലേക്ക് താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു.
Read also : സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസ്; തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം