കോഴിക്കോട്: ബേപ്പൂരിൽ നിന്നും മൽസ്യ ബന്ധനത്തിന് കടലിൽ പോയ ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ഈ മാസം അഞ്ചാം തീയതി ബേപ്പൂരിൽ നിന്ന് കടലിൽ പോയ അജ്‌മീര്‍ഷ എന്ന ബോട്ടിനെ കുറിച്ചാണ് ഇതുവരെയും വിവരമൊന്നും ലഭിക്കാത്തത്.
15 പേരാണ് ബോട്ടിലുള്ളത്. കെപി ഷംസു എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് ബോട്ട്. അതേസമയം ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിലിന് കോസ്‌റ്റ്ഗാർഡ് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കോസ്‌റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തമിഴ്‌നാട് സർക്കാരും തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ എറണാകുളം പോഞ്ഞിക്കരയിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോൾഗാട്ടി ജെട്ടിക്ക് അടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്‌ചയാണ് സുഹൃത്തായ സെബാസ്‌റ്റ്യനൊപ്പം ചെറു വള്ളത്തിൽ ആന്റപ്പൻ കടലിൽ പോയത്. സെബാസ്‌റ്റ്യൻ നീന്തി രക്ഷപ്പെട്ടു.
Malabar News: വയനാട്ടിലെ ആദിവാസി ഊരുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശങ്ക