മാനന്തവാടി: ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്ന് സികെ ജാനു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണ്. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം മാത്രമാണെന്നും സികെ ജാനു പ്രതികരിച്ചു.
പാര്‍ട്ടിയുടെ സംസ്‌ഥാന സമിതി യോഗം കൂടിയിട്ടില്ല. പ്രസിഡണ്ടായ തന്നെ പാര്‍ട്ടിയിലെ ഒരു സാധാരണ അംഗം എങ്ങനെയാണ് പുറത്താക്കുക. തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉയർത്തുകയാണ്; ജാനു കൂട്ടിച്ചേര്‍ത്തു. സികെ ജാനുവിനെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയതായും പാർട്ടിയിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തതായും പാർട്ടി സംസ്‌ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയാണ് അറിയിച്ചത്.
ബിജെപി നേതാക്കളുമായി ചേർന്ന് ജാനു ഫണ്ട് തിരിമറിയും വോട്ട് മറിക്കലും നടത്തിയെന്നാണ് നേതൃത്വത്തിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്‌ഥാനാർഥിയായിരുന്നു സികെ ജാനു. 2016ലെ തിരഞ്ഞെടുപ്പിൽ 27,920 വോട്ടുകൾ ലഭിച്ചപ്പോൾ ഇത്തവണ 15,198 വോട്ടുകൾ മാത്രമാണ് നേടാനായത്.
Read also: മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്