മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

By News Desk, Malabar News
Ajwa Travels

മലപ്പുറം: ജനസംഖ്യാ ആനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിൻ ഡോസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്ത് ആകെ 101 വാക്‌സിൻ കേന്ദ്രങ്ങളാണുള്ളത്.

ഈ കേന്ദ്രങ്ങളിലാകട്ടെ ആവശ്യത്തിന് വാക്‌സിനും രജിസ്‌റ്റർ ചെയ്‌തവർക്ക് സ്‌ളോട്ടും ലഭിക്കുന്നില്ല. നിലവിൽ മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മെയ്‌ 27ന് മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്‌സിൻ ലഭിച്ചപ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 100 ഓളം കേന്ദ്രങ്ങളിലാണ് വാക്‌സിൻ ലഭിച്ചത്.

മലപ്പുറത്ത് ഇതുവരെ ആകെ 6,68000 പേർക്ക് മാത്രമാണ് വാക്‌സിനെടുക്കാൻ കഴിഞ്ഞത്. അതേസമയം തിരുവനന്തപുരത്ത് 10,38,000 പേർക്ക് വാക്‌സിൻ ലഭിച്ചു കഴിഞ്ഞു. ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ട്രിപ്പിൾ ലോക്ക്ഡൗണും നിലനിൽക്കുന്ന ഏക ജില്ലയായിരുന്നിട്ടും ആവശ്യത്തിനനുസരിച്ച് വാക്‌സിനും, വാക്‌സിൻ കേന്ദ്രങ്ങളും സജ്‌ജമാക്കാൻ തയ്യാറാകാത്ത ആരോഗ്യവകുപ്പിന്റെ നിലപാട് ജില്ലയോടുള്ള അവഗണനയാണ്. ഇത് ഏറെ വേദനാജനകമാണെന്നും പ്രസിഡണ്ട് കത്തില്‍ ചൂണ്ടിക്കാട്ടി.

Kerala News: സംസ്‌ഥാനത്ത് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ക്ക് 2 ദിവസം തുറക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE