ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ കൊല്ലപ്പെട്ടു. ഇന്നലെ അബ്രാർ സുരക്ഷസേനയുടെ പിടിയിലായിരുന്നു. ആയുധങ്ങൾ കണ്ടെടുക്കാൻ എത്തിയ സ്‌ഥലത്തുവച്ച് കൂട്ടാളിയുടെ വെടിയേറ്റാണ് അബ്രാർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു.
ചോദ്യം ചെയ്യലിൽ ഒരു വീട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചതായി അബ്രാർ വെളിപ്പെടുത്തിരുന്നു. പിന്നാലെ തിരച്ചിലിനായി എത്തിയതായിരുന്നു സുരക്ഷ സേന. സംഘം വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർത്തുവെന്ന് കശ്‌മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ വെടിയുതിർത്ത ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്.
ബഡ്‌ഗം സ്വദേശിയായ നദീം അബ്രാർ ലഷ്‌കർ ഉന്നത കമാൻഡർ യൂസഫ് കാന്ത്രുവിന്റെ അടുത്ത സഹായിയാണ്. കശ്‌മീർ താഴ്‌വരയിൽ നടന്ന നിരവധി കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് റിപ്പോർട്. ഈ വർഷം തുടക്കത്തിൽ ലവായ്‌പോരിൽ വച്ച് മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
Read also: ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; ഭൂപടം പിൻവലിച്ച് ട്വിറ്റർ