‘വൺ’ മുഖ്യമന്ത്രിയുടെ കഥയല്ല; വിശദീകരിച്ച് അണിയറ പ്രവർത്തകർ

By Staff Reporter, Malabar News
one movie
Ajwa Travels

സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് വ്യക്‌തമാക്കി അണിയറ പ്രവർത്തകർ. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ റിലീസിനൊരുങ്ങുന്ന സിനിമക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് അണിയറ പ്രവർത്തകർ വിശദീകരണവുമായി രംഗത്തെത്തിയത്.

മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. എന്നാൽ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ആയിരുന്നു ചെന്നിത്തലയുടെ ആവശ്യം. ചിത്രം പിണറായി വിജയനെ പ്രശംസിക്കുന്നതാണെന്ന തരത്തിലുള്ള ആക്ഷേപം നേരത്തെ ഉയർന്നുവന്നിരുന്നു.

എന്നാൽ പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് കഥയെ സമീപിച്ചിട്ടുള്ളത് എന്നും വിഷയത്തെ മുൻവിധിയോടെ എടുത്തിട്ടില്ലെന്നും തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്‌ജയും പറഞ്ഞു. കൂടാതെ നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ലെന്നും അവർ വ്യക്‌തമാക്കി.

‘കഥാപാത്രം വസ്‌തുതാപരം ആക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത്’ സഞ്‌ജയ് പറഞ്ഞു.

ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, മധു, അലൻസിയർ, ബിനു പപ്പു, രഞ്‌ജിത് ബാലകൃഷ്‌ണൻ, ബാലചന്ദ്രമേനോൻ, സിദ്ദീഖ്, സുരേഷ് കൃഷ്‌ണ, സലിംകുമാർ, തോമസ് മാത്യു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read Also: ‘വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു’; സ്‌പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE