പാലക്കാട്: വെള്ളമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകൾ തിങ്കളാഴ്‌ച നടത്തുമെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിൽ തടസപ്പെട്ട ജലവിതരണം പുനഃസ്‌ഥാപിച്ചു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ രണ്ട് മോട്ടോർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ശിരുവാണി ഡാമിലെ ജലവിതരണം ഭാഗികമായി തടസപ്പെട്ടതിനാൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ പ്രവർത്തനം വബത്തലത്തിലായിരുന്നു. തുടർന്ന് ശസ്‍ത്രക്രിയകൾ മുടങ്ങുകയും, ഗുരുതര രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു. എന്നാൽ, രോഗികളെ വെള്ളം ഇല്ലാത്തതിനാൽ മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ചു ആരോഗ്യമന്ത്രി രംഗത്തെത്തി.
ആശുപത്രിയിലെ മോട്ടോറിൽ ചെളി അടിഞ്ഞു കൂടിയതിനെ തുടർന്ന് ജലവിതരണം തടസപ്പെട്ടിരുന്നു. ഇതോടെ രണ്ടു ദിവസമായി ആശുപത്രിയിലെ ശസ്‍ത്രക്രിയകൾ മുടങ്ങി. വിടുതൽ വാങ്ങി പോവുകയും ചെയ്‌തു. കിടപ്പു രോഗികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളം ഇല്ലാതായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
Most Read: വടക്കൻ കേരളത്തിൽ ഇന്നും മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്