വാക്‌സി‌നേഷൻ വിജയകരം; കോവിഡ് കുറഞ്ഞു, ഇസ്രായേലില്‍ ഇനി മാസ്‌ക് വേണ്ട

By News Desk, Malabar News
Ajwa Travels

ജെറുസലേം: ഇസ്രായേലില്‍ നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനു പുറമെ അടുത്ത ദിവസം മുതല്‍ സ്‌കൂളുകളും പൂര്‍ണമായി രാജ്യത്ത് തുറന്ന് പ്രവര്‍ത്തിക്കും.

ഇനി രാജ്യത്ത് പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കണമെന്നില്ല. അതേസമയം കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മാസ്‌ക് ഒഴിവാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയതിനു പിന്നാലെയാണ് ഇസ്രായേലില്‍ രോഗവ്യാപനവും കോവിഡ് മൂലമുള്ള മരണങ്ങളും കുറഞ്ഞത്. 90 ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയില്‍ 54 ശതമാനം പേരും രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ചു.

കോവിഡ് വാക്‌സിനേഷനില്‍ അമേരിക്കക്കും മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുമ്പിലായിരുന്നു നേരത്തെ തന്നെ ഇസ്രായേല്‍. അമേരിക്കയുടെ ജനസംഖ്യയുടെ ഒരു ശതമാനത്തോളവും യൂറോപ്യന്‍ രാജ്യങ്ങളുടെ ജനസംഖ്യയുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ 2020 അവസാനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നുള്ളൂ.

എന്നാല്‍ ഇസ്രായേല്‍ ജനസംഖ്യയുടെ 10 ശതമാനത്തിലധികം അപ്പോള്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുമ്പോൾ, കുറഞ്ഞ ജനസംഖ്യയും ഡിജിറ്റലൈസ് ചെയ്യപ്പെട്ട കമ്മ്യൂണിറ്റി ആരോഗ്യ മേഖലയുമാണ് ഇസ്രായേലിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

National News: കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം; സംസ്‌ഥാനം നേരിടുമെന്ന് ആദിത്യ താക്കറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE