കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം; സംസ്‌ഥാനം നേരിടുമെന്ന് ആദിത്യ താക്കറെ

By Syndicated , Malabar News
Aaditya Thackeray
Ajwa Travels

മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ടൂറിസം, പരിസ്‌ഥിതി മന്ത്രി ആദിത്യ താക്കറെ. മൂന്നാം തരംഗം ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ ഗുരുതരമാകുമോ, അതോ സാധാരണമാകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

‘കോവിഡിന്റെ മൂന്നാം തരംഗത്തിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശാസ്‍ത്രീയമായാണ് കോവിഡുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും എടുക്കുന്നത്. അത് ഒരിക്കലും രാഷ്‌ട്രീയം നോക്കിയല്ല. അഞ്ചുലക്ഷത്തോളം ബെഡുകള്‍ ഒരുക്കി. അതില്‍ 70 ശതമാനത്തോളം ഓക്‌സിജന്‍ സംവിധാനങ്ങള്‍ കൂടി ഏർപ്പെടുത്തി’, ആദിത്യ താക്കറെ പറഞ്ഞു. കോവിഡ് വാക്‌സിന്‍ ഇപ്പോള്‍ ഫലിച്ചില്ല എങ്കിലും അത് ഭാവിയിലേക്ക് സഹായമാകുമെന്നും താക്കറെ കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട് അനുസരിച്ച് മഹാരാഷ്‍ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ഇതേതുടർന്ന് രാത്രി 8 മണിമുതൽ മുതല്‍ രാവിലെ ഏഴുമണി വരെ യാത്രാ നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങള്‍ സംസ്‌ഥാനത്ത്‌ ഏര്‍പ്പെടുത്തി. മെയ് ഒന്ന് വരെ നിയന്ത്രണങ്ങള്‍ തുടരും. ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.

Read also: കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE