നെല്ല് സംഭരണം വൈകുന്നു; മഴ കനക്കുമ്പോൾ കർഷകർ പ്രതിസന്ധിയിൽ

By Team Member, Malabar News
palakkad-paddy
Ajwa Travels

പാലക്കാട് : കൊയ്‌ത്ത് കഴിഞ്ഞ് 3 മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി ആനപ്പാറ മേഖലയിലെ കർഷകർ. നിലവിൽ ജില്ലയിൽ മഴ കനക്കുന്നതോടെ നെല്ല് മഴ കൊള്ളാതെ സൂക്ഷിച്ചു വെക്കുന്നത് ശ്രമകരമാണെന്നും കർഷകർ വ്യക്‌തമാക്കുന്നു.

കാട്ടാനശല്യം വളരെയധികം രൂക്ഷമായി നേരിടുന്ന പ്രദേശമാണിത്. ഇവിടെ വളരെയധികം പണിപ്പെട്ടാണ് നെല്ല് വിളയിച്ചെടുക്കുന്നത്. തുടർന്ന് വിളവെടുപ്പ് കഴിഞ്ഞാലും നെല്ല് ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ കർഷകരുടെ ദുരിതം ഒഴിയാത്ത സ്‌ഥിതിയാണ്‌. ആനപ്പാറ ശ്രീധരൻ, ആനപ്പാറ രാമൻ, ആനപ്പാറ കൃഷ്‌ണകുമാർ, കയ്യറ സേതുമാധവൻ, തുടങ്ങി നിരവധി കർഷകരുടെ നെല്ലാണ് സംഭരണം വൈകുന്നതിനാൽ പ്രദേശത്ത് കെട്ടിക്കിടക്കുന്നത്.

നെല്ല് സംഭരണം വൈകുന്നതിനാൽ തന്നെ കളക്‌ടറുമായി ബന്ധപ്പെടാനുള്ള തീരുമാനത്തിലാണ് കർഷകർ. ഒന്നാം വിളവെടുപ്പിൽ ഉണ്ടായ 20 ചാക്ക് നെല്ല് മാസങ്ങൾ സൂക്ഷിച്ചു വച്ചിട്ടും സംഭരിക്കാൻ എത്തിയില്ലെന്ന് ശ്രീധരൻ പറഞ്ഞു. കൂടാതെ ഇതാണ് സാഹചര്യമെങ്കിൽ നെൽകൃഷി തുടരാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് മുതിർന്ന കർഷകരും വ്യക്‌തമാക്കുന്നുണ്ട്.

Read also : കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മുങ്ങി; ഒരാളെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE